സർഗ്ഗസംഗീതം വയലാർ രാമവർമ്മ
ആരണ്യാന്തരഗഹ്വരോദരതപ-
സ്ഥാനങ്ങളില്‍ ,സൈന്ധവോ -
ദാര ശ്യാമ മനോഭിരാമ പുളിനോ -
പാന്തപ്രദേശങ്ങളില്‍
ആരന്തര്മുഖമി പ്രപഞ്ചപരിണാ -
മോത്ഭിന്ന സര്ഗ്ഗക്രിയാ -
സാരം തേടിയലഞ്ഞു പ ;-ണ്ടാവരിലെ
ച്ചൈതന്യമെന് ദർശനം।
ആ മൺ മെത്തകളാറ്റുനോറ്റ മധുര-
സ്വപ്നങ്ങളിൽ, ജീവിത-
പ്രേമം പാടിയ സാമഗാനലഹരീ-
ഹർഷാഞ്ചിതാത്മക്കളായ്,
ഹാ മന്വന്തരഭാവശില്പികളെനി-
ക്കെന്നേക്കുമായ്തന്നതാ-
ണോമൽ ക്കാർത്തിക നെയ്‌വിളക്കെരിയുമീ-
യേകാന്തയാഗാശ്രമം,
നാദം ശൂന്യതയിങ്കലാദ്യമമ്രതം
വർഷിച്ചനാളിൽ,ഗതോ-
ന്മാദം വിശ്വപദാർദതശാലയോരിട-
ത്തൊന്നായ് തുടിച്ചീടവേ,
ആ ദാഹിച്ചു വിടർന്ന ജീവകലികാ-
ജാലങ്ങളിൽ കാലമേ,
നീ ദർശിച്ച രസാനുഭൂതി പകരൂ
മൽ പാനപാത്രങ്ങളിൽ!
ഓരോ ജീവകണത്തിനുള്ളിലുമുണർ-
ന്നുദ്ദീപ്തമായ്, ധർമ്മസംസ്-
കാരോപാസനശക്തിയായ്,ചിരതപ-
സ്സങ്കല്പസങ്കേതമായ്,
ഓരോ മാസ്മരലോകമു;-ണ്ടതിലെനി-
ക്കെന്നന്തരാത്മാവിലെ-
ത്തേരോടിക്കണ,മെന്റെ കവ്യകലയെ-
ക്കൊണ്ടാകുവോളം വരെ!
വാളല്ലെൻ സമരായുധം,ത്ധണ ത്ധണ-
ധ്വാനം മുഴക്കീടുവാ-
നാള,ല്ലെൻ കരവാളു വിറ്റൊരു മണി-
പ്പൊൻ വീണവാങ്ങിച്ചു ഞാൻ!
താളം രാഗ ശ്രുതി സ്വരമിവയ്-
ക്കല്ലാതെയൊന്നുമി-
ന്നോളക്കുത്തുകൾ തീർക്കുവാൻ കഴിയുകി-
ല്ലെൻ പ്രേമതീർത്ധങ്ങളിൽ!
ഓണക്കോടി ഞൊറിഞ്ഞുടുത്തു കമുകിൻ
പൊൻ പൂക്കുലച്ചാർത്തുമായ്
പ്രാണപ്രേയസി, കാവ്യകന്യ,കവിള-
ത്തൊന്നുമവച്ചീടവെ,
വീണക്കമ്പികൾ മീട്ടി, മാനവമനോ-
രാജ്യങ്ങളിൽ ച്ചെന്നു ഞാൻ;
നാണത്തിന്റെ കുരുന്നുകൾക്കു നിറയെ-
പ്പാദസ്സരം നൽകുവാൻ!
കാടത്തത്തെ മനസ്സിലിട്ട കവിയായ്
മാറ്റുന്ന വാൽമീകമു;-
ണ്ടോടപ്പുൽക്കുഴലിന്റെ ഗീതയെഴുതി-
സ്സൂക്ഷിച്ച പൊന്നോലയും;
കോടക്കാർനിര കൊണ്ടുവന്ന മനുജാത്-
മാവിന്റെ കണ്ണീരുമായ്
മൂടൽ മഞ്ഞിൽ മയങ്ങുമെന്നുമിവിടെ-
പ്പൂക്കും വനജ്യോത്സനകൾ!
ഞാനിജ്ജാലകവാതിലിൽ ചെറുമുള-
ന്തണ്ടിൽ ഞൊറിഞ്ഞിട്ടതാ-
ണീ നീലത്തുകിൽ ശാരദേന്ദുകലയെ-
പ്പാവാട ച്ചാർത്തിക്കുവാൻ
ഹാ, നിത്യം ചിറകിട്ടടിച്ചു ചിതറി-
ക്കീറിപ്പറപ്പിച്ചുവോ
ഞാനിസ്സർഗ്ഗതപസ്സമാധിയിലിരി-
ക്കുമ്പോൾ കൊടുങ്കാറ്റുകൾ?
കോടക്കാറ്റിലഴിഞ്ഞുലഞ്ഞ ചിടയും
ചിക്കിക്കിടന്നീടുമാ-
ക്കാടങ്ങിങ്ങു ചവച്ചെറിഞ്ഞ തളിരും
പൂവും പിടഞ്ഞീടവേ,
നാടന്ത:പ്രഹരങ്ങളേറ്റു കിടിലം-
കൊൾകേ,മുലപ്പാലുമായ്
പാടം നീന്തിവരുന്ന പ്വർണ്ണമി, നിന-
ക്കാവട്ടെ ഗീതാഞ്ജലി.
ലോക സംസ്കാരങ്ങളിൽ ആത്മീയതയ്ക്കുള്ള പങ്ക്:നമുക്ക് കരഗതമായ പുസ്തകങ്ങളിലൂടെ ഒരു തീർത്ഥയാത്ര
Tuesday, June 30, 2009
Tuesday, May 19, 2009
വയലാറിന്റെ അശ്വമേധം
ആരൊരാളെൻ കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ!
വിശ്വസംസ്കാരവേദിയിൽ പുത്തനാ-
മശ്വമേധം നടത്തുകയാണു ഞാൻ!
നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പയു-
മെൻ കുതിരയെ, ചെമ്പൻ കുതിരയെ?
എന്തൊരുന്മേഷമാണതിൻ കൺകളിൽ
എന്തൊരുത്സാഹമാണതിൻ കാൽകളിൽ!
കോടികോടി പുരുഷാന്തരങ്ങളിൽ-
ക്കൂടി നേടിയതാണതിൻ ശക്തികൾ.
വെട്ടി വെട്ടി പ്രക്രുതിയെ മല്ലിട്ടു-
വെറ്റി നേടിയതാണതിൻ സിദ്ധികൾ!
മന്ത്രമായൂരപിഞ്ചികാചാലന-
തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം!
കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു
കാടിനുള്ളിൽ വച്ചെൻ പ്രപിതാമഹർ
കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ-
ത്തണ്ടുനൽകി വളർത്തി മുത്തശ്ശിമാർ;
കാട്ടുചൊലകൾ പാടിയപാട്ടുക-
ളേറ്റുപാടിപ്പഠിച്ച മുത്തശ്ശിമാർ;
ഇന്നലത്തെ ചരിത്രം മയങ്ങുന്ന
മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവെ
എത്രയെത്ര ശവകുടീരങ്ങളിൽ
ന്രുത്തമാടിയതാണാക്കുളമ്പുകൾ!
ദ്രുപ്തരാഷ്ട്ര പ്രതാപങ്ങൾതൻ കോട്ട-
കൊത്തളങ്ങളെപ്പിന്നിടും യാത്രയിൽ,
എത്ര കൊറ്റക്കുടകൾ,യുഗങ്ങളിൽ
കുത്തിനിർത്തിയ മുത്തണിക്കൂണുകൾ,-
അക്കുളമ്പടിയേറ്ററ്റുവീണുപോയ്;
അത്രയേറെബ്ഭരണകൂടങ്ങളും!
കുഞ്ചിരോമങ്ങൾതുള്ളിച്ചുതുള്ളിച്ചു
സഞ്ചരിച്ചൊരിച്ചെമ്പങ്കുതിരയെ,
പണ്ടു ദൈവം കടിഞ്ഞാണുമായ് വന്നു
കൊണ്ടുപോയീ സവാരിക്കിറങ്ങുവാൻ.
പിന്നെ രാജകീയോന്മത്തസേനകൾ
വന്നു നിന്നു പടപ്പാളയങ്ങളിൽ!
ആഗമതത്വവേദികൾ വന്നുപോൽ
യോഗദണ്ഡിതിലിതിനെത്തളയ്ക്കുവാൻ!
എന്റെ പൂർവികരശ്വഹ്രിദയജ്ഞ;
രെന്റെ പൂർവികർ വിശ്വവിജയികൾ,
അങ്കമാടിക്കുതിരയെ വീണ്ടെടു-
ത്തന്നണഞ്ഞു യുഗങ്ങൾതൻ ഗായകർ!
മണ്ണിൽനിന്നു പിറന്നവർ മണ്ണിനെ -
പ്പൊന്നണിയിച്ച സംസ്കാരശില്പികൾ!
നേടിയതാണവരോടു ഞാ,-നെന്നിൽ
നാടുണർന്നോരുനാളിക്കുതിരയെ!
ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ
മായുകില്ലെന്റെ ചൈതന്യവീചികൾ!
ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്മാണുഞാൻ!
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ
ആരൊരാളിക്കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ
Thursday, February 19, 2009
ആ മഹാസ്നേഹം
ആ സ്നേഹമോര്‍ക്കുമ്പോള്‍ നിറയുന്നു മിഴികള്‍
ആ കാലമോര്‍ക്കുമ്പോള്‍ ഇടറുന്നു മൊഴികള്‍
താമര പൂക്കളാല്‍ താലമൊരുക്കുന്നു
മാമകമാനസം തൃക്കാല്‍ക്കല്‍ വയ്ക്കുവാന്‍
ഏറെവെയിലും മഴയുമായ്കാലത്ത്തിന്‍
ഭാവമാറ്റങ്ങള്‍ കടുന്നുവന്നെങ്കിലും
നൂനമെന്നുള്ളിലും ആ മാഹാസ്നേഹം
വാനവെളിച്ചം പകര്ന്നതോര്‍ക്കുന്നു ഞാന്‍
പൂക്കളം തീര്‍ക്കുന്ന ചിങ്ങ പുലരികള്‍
ഓര്‍ക്കുന്നെഴുപതിരണ്ട് വര്‍ഷങ്ങളെ
ചന്തിരൂരന്നു വിടര്‍ന്ന ചെന്താമര ചന്തംതിക്കഞ്ഞുള്ള ചിന്താശതങ്ങളെ
Subscribe to:
Posts (Atom)